April 1, 2013

അയലതുകാരന്റെ സ്വകാര്യത ,നമ്മുടെ സ്വീകാര്യത??

സുപ്രിം കോടതിക്ക് ജയ് വിളിക്കാനും മാധ്യമങ്ങള്ക്ക് ഒരു കൂവലും,
ആഗോള കുത്തക മരുന്ന് കമ്പനിക്കെതിരെ കോടതി നടത്തിയ നിരീഷണങ്ങൾ, തുടർന്ന് നടത്തിയ വിധി ലക്ഷക്കണക്കിന്‌ വരുന്ന അർബുദ രോഗികള്ക്ക് ആശ്വാസമാവുന്നു. അതോടൊപ്പം മലയാളിയുടെ രുചി എന്തെന്ന് തിരിച്ചറിഞ്ഞു വാർത്ത‍ തയ്യാറാക്കി വിറ്റു കാശാക്കാനുള്ള "മാധ്യമ സദാചാരം " അതിനിരിക്കട്ടെ ഉഗ്രൻ കൂവൽ
സ്വിസ് കമ്പനി നോവാർറ്റിസ് എന്ന മരുന്ന് കച്ചവടക്കാരൻ കഴിഞ്ഞ ഏഴു വർഷമായി ഭാരതത്തിന്റെ പരമോന്നതകൊടതിയിൽ നടത്തിയിരുന്ന നിയമയുദ്ധത്തിന് അന്തം വരുത്തി അർബുദ മരുന്നിന്റെ കുത്തകാവകാശം നൊവാർറ്റിസനല്ല എന്ന വിധി മാധ്യമങ്ങൾ തമ്സ്കരിച്ചോ എന്ന സംശയമാണ് ഇങ്ങനെ പറയിക്കുന്നത്.  ഇന്ത്യൻ മരുന്നു കമ്പനികൾ ഒരു  മാസത്തെ ഡോസ് 8000 രൂപയ്ക്കു നൽകുമ്പോൾ അതെ മരുന്ന് സ്വിസ് കമ്പനിയുടെ മരുന്നു
 1. 2 ലക്ഷം രൂപ നല്കേണ്ടി വരുന്നു. അതോടൊപ്പം ഈ മരുന്നുകൾ നിർമ്മിക്കാനുള്ള അവകാശം സ്വിസ്സുകാരന് മാത്രം വേണം എന്നുള്ള ഹർജി  ആണ് സുപ്രീം കോടതി തള്ളിയത്. 2006 ലാണ് നൊവാർറ്റിസ്           പേറ്റന്റ്‌ ബോർഡ്‌ മുൻപാകെ പരാതി നൽകിയതു.  പരാതി പരമോന്നത കോടതി തള്ളിയതോടെ രോഗികൾക്ക് ആശ്വാസമായെങ്കിലും ഭാരതത്തിലെ ഗവേഷണ പ്രവർത്തനങ്ങൾക്കു പണം നല്കില്ല എന്ന വാശിയിലാണ് നൊവർട്ടിസ് .
ഇത്രയും പ്രാധാന്യമുള്ള വാർത്തയാണ്‌ മാധ്യമങ്ങൾ തമസ്കരിച്ചത് ,പകരം ഭർത്താവിനെ ഭാര്യ തല്ലിയതും മൂക്ക് ഇടിച്ച് പരത്തിയതും ആണ് തലക്കെട്ടുകൾ . കുടംബവഴക്കിന്റെ പേരിൽ ആദ്യ വാർത്തക്ക് ഉണ്ടായിരുന്ന സ്ലോട്ടുകൾ പോലും പിൻവലിച്ച മാധ്യമ സദാചാരമാണ് ഇതെഴുതിച്ചത്
അതെ ഇതൊക്കെ മതി മലയാളിക്ക്
വല്ലവന്റേം കുടുംബജീവിതത്തിലേക്ക് കാമറയുമായി ഇറങ്ങി അവന്റെ സ്വകാര്യത പകർത്തി മറ്റുള്ളവരെ കാണിച്ചു കാശു വാരുക.
അയലതുകാരന്റെ സ്വകാര്യത അല്ലെ നമ്മുടെ സ്വീകാര്യത??

3 comments:

  1. ആരാന്റമ്മയ്ക്കു ഭ്രാന്ത് പിടിച്ചു നടക്കുന്നതു കാണാനാണ് പലർക്കും ഇഷ്ടം..

    ReplyDelete
  2. വിറ്റുപോകുന്ന വാര്‍ത്തകളേ അവര്‍ വിളമ്പൂ

    ReplyDelete
  3. ഏപ്രിൽ ഇന്നിനോ രണ്ടിനോ ഗൾഫ് മാധ്യമം ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ച് ഡോ: ബീ. ഇക്ബാലിന്റെ ഒരു വിശദമായ ലേഖനവും കൊടുത്തു. മറ്റു മാധ്യമങ്ങൾ തമസ്കരിച്ചു കാണും. പ്രതിരോധ ഫണ്ടിന്റെ അര ശതമാനം പോലുമില്ലല്ലോ നൊവാർട്ടിസ് നമുക് തരുന്ന ഗവേഷണഫണ്ട്

    ReplyDelete